കുവൈത്തിൽ സ്വകാര്യമേഖലയിൽ ഇനി ഇരട്ടി സ്വദേശിവൽക്കരണം; മലയാളികൾക്ക് തിരിച്ചടി.




കുവൈത്ത് സിറ്റി ∙ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം  ഇരട്ടിയാക്കാൻ കുവൈത്ത് ആലോചിക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന മുഴുവൻ സ്വദേശികൾക്കും സർക്കാർ ജോലി ലഭ്യമാക്കാൻ സാധിക്കാൻ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം  ഊർജിതമാക്കുന്നത്നിലവിൽ സ്വകാര്യമേഖലയിൽ 25% സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഇതു 50% ആക്കാനാണ് പദ്ധതി. എന്നാൽ പെട്രോളിയം മേഖലയിൽ 30%ൽനിന്ന് 60% ആക്കി ഉയർത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, പെട്രോളിയം മേഖലാ യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അൽ യൂസഫ് ചർച്ച നടത്തി.  സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയൽ റദ്ദാക്കും. പിഴ 3 ഇരട്ടിയാക്കി വർധിപ്പിക്കുമെന്നും സൂചനയുണ്ട്.  

എന്നു മുതൽ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്വദേശിവൽക്കരണം ശക്തമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ വിദേശികളുടെ ജോലി സാധ്യതയ്ക്ക് മങ്ങലേൽക്കും. സ്വദേശികൾക്ക് മൂന്നും നാലും ഇരട്ടി ശമ്പളം നൽകേണ്ടതിനാൽ വിദേശികളുടെ ചെറുകിട കമ്പനികളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.